ജയ്പൂർ: ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടി മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ രണ്ടംഗ സംഘം മരത്തിൽ കെട്ടിയിട്ട് മർദിച്ചു. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. ക്ഷേത്ര പൂജാരി ഉമേഷ് ദാസ്, സഹായി ഗിരിരാജ് എന്നിവരും നാട്ടുകാരും ചേർന്നാണ് യുവാവിനെ മർദിച്ചത്. മരത്തിൽ കെട്ടിയിട്ട നഗ്നനായ യുവാവിനെ ഒരു മണിക്കൂറോളം വടി കൊണ്ട് അടിക്കുകയും ഇടിക്കുകയും ചെയ്തതായി കാഴ്ചക്കാരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ തെളിയിക്കുന്നു. ഇതിൽ പൂജാരിയെയും സഹായിയെയും മാത്രമാണ് തിരിച്ചറിയാനായത്.
അതേസമയം, ഇര മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. മർദകരിൽ നിന്ന് രക്ഷപ്പെടുത്തിയ ശേഷം വിവരങ്ങൾ അന്വേഷിപ്പോൾ സ്വന്തം പേരു പോലും പറയാൻ ഇയാൾക്ക് സാധിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച പകൽ 11 മണിക്കാണ് സംഭവം. ക്ഷേത്രത്തിലെത്തിയ യുവാവ് ഭണ്ഡാരപ്പെട്ടിയിൽ പിടിച്ചു. ഇതുകണ്ട പൂജാരി മോഷ്ടാവാണെന്ന് കരുതി സുരക്ഷാമണിയടിച്ചു. സഹായി എത്തി ഇയാളെ പിടിച്ച് മരത്തിൽ കെട്ടിയിടുകയും ഇരുവരും കൂടി മർദിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. മാത്രമല്ല, അക്രമികൾ ഇയാളുടെ മുറിവിൽ മുളക് പുരട്ടിയെന്നും പൊലീസ് പറയുന്നു. ഇയാളെ ജയ്പൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ഉമേഷ് ദാസിനും ഗിരിരാജിനും തിരിച്ചറിയാത്ത മറ്റു ചിലർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സമാനമായ നിരവധി കേസുകൾ രാജ്യത്തിെൻറ പല ഭാഗത്തും അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.